Wednesday, 1 July 2026

രാവിലെ ജോലിക്ക് പോകുന്നതിനു മുന്നേ എന്റെ കനോടൊപ്പമുള്ള ഒരു സുന്ദരമായ നിമിഷം

 




ഇന്ന് രാവിലെ തന്നെ കണ്ണ് തുറന്നത് എന്റെ രണ്ടു വയസ്സുകാരൻ മകന്റെ കരച്ചിലും വാശിയും കേട്ടുകൊണ്ടാണ്.അപ്പൊ തന്നെ ഞാൻ എഴുന്നേറ്റു ഞാൻ എഴുന്നേൽക്കുന്നത് കണ്ട പാടെ അവൻ ചാടിപ്പിടഞ്ഞ് ഓടിവന്ന് എന്റെ മേലേക്ക് കയറി. ആ കുഞ്ഞു കൈകൾ എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ ചിരിച്ചു രാത്രിയിലെ ക്ഷീണമെല്ലാം എങ്ങോ പോയി മറഞ്ഞു. ആ സ്നേഹപ്രകടനത്തിൽ എന്നെത്തന്നെ മറന്ന് ഞാൻ അവനെ നെഞ്ചോട് ചേർത്തു.


പിന്നെ അവന്റെ പമ്പേഴ്സ് ഒക്കെ അഴിച്ചു അവനെ കുളിപ്പിക്കാൻ കൊണ്ടുപോകുമ്പോഴാണ് അടുത്ത വാശി. മിൽമയുടെ നെയ് കുപ്പി വേണം. അങ്ങനെ അത് കൊടുത്തു, അടുത്ത നിമിഷം അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ ഒരു ചെറിയ കാറിനായി വാശി. അതും കയ്യിൽ കിട്ടിയതോടെ മുഖത്തൊരു ചിരി വിരിഞ്ഞു. അങ്ങനെ ഒരുവിധം അവനെ കുളിപ്പിച്ചു. അവൻ ബാത്റൂമിൽ കയറിയ ആ ചെറിയ ഗ്യാപ്പിൽ ഞാൻ വേഗം പല്ല് തേച്ചു 

അവൻ ഇറങ്ങിയപ്പോൾ എന്റെ ബാക്കിയുള്ള പരുപാടി തീർത്തു.


​പിന്നെ മകളെ വിളിച്ചെഴുന്നേൽപ്പിക്കാൻ പോയി . യുകെജിയിൽ പഠിക്കുന്ന കാന്താരിയാണ്. ഉറക്കത്തിൽ നിന്ന് വിളിച്ച ദേഷ്യത്തിന് അവളിൽ നിന്ന് എനിക്ക് നല്ല രണ്ട് അടിയും കിട്ടി. അവൾ അവിടെത്തന്നെ വീണ്ടും കിടന്നു. അതിനിടയിൽ മോന് ചെറിയൊരു ബൈക്ക് എടുത്തു കൊടുത്തു, അതിലിരുന്ന് അവൻ കുറച്ചുനേരം കളിച്ചു. പെട്ടെന്നാണ് അവൻ സ്വന്തമായി ഒരു ടി ഷർട്ട് എടുത്തുകൊണ്ടുവന്നത്. ഞാനത് ഇട്ടുകൊടുത്തു. അപ്പൊ ഞാൻ ചോദിച്ചു ടാ ഇതിന്റെ പാന്റ് എവിടെ എന്ന് ചോദിച്ചതും, ഓടിപ്പോയി അതേ കളറുള്ള പാന്റും തപ്പിപ്പിടിച്ചു കൊണ്ടുവന്നു കുട്ടിപ്പട്ടാളം.




ഞങ്ങൾ ഫ്ലാറ്റിലാണ് താമസം.​

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ വേറെ രണ്ട് കുട്ടികൾ നിൽക്കുന്നു. അതിലൊരു പയ്യൻ ടാ ഫുട്ബോൾ കളിക്കാം എന്ന് തമാശയിൽ പറഞ്ഞു അപ്പൊ അവൻ ഓടി പെട്ടെന്നാണ് അപ്പുറത്തെ വീട്ടിലെ താത്ത പറഞ്ഞത് അങ്ങോട്ട് ഓടല്ലേ മോനേ അവിടെ വെള്ളമുണ്ട് വീഴും. വരാന്തയിൽ വെള്ളം കിടന്നാൽ കുട്ടികൾ വീഴുമെന്ന് പേടിച്ച് അവർ അത് തുടച്ചു വൃത്തിയാക്കി 


​പിന്നെ ഞാനും മോനും കൂടി ടെറസിന്റെ മുകളിലേക്ക് പോയി. മഴ കാണാൻ അവനെ നിലത്തു നിർത്തി. ആ മഴ പെയ്യുന്ന ഭംഗിയും അവന്റെ കുട്ടിത്തവും ഞാൻ മൊബൈലിൽ വീഡിയോ എടുത്തു. കുറച്ചു കഴിഞ്ഞു അവൻ കരഞ്ഞു. അപ്പൊ ഞാൻ അവനെ കൈകളിൽ കോരിയെടുത്തു. ഞാൻ എടുത്ത വീഡിയോ അവന് തന്നെ കാണിച്ചുകൊടുത്തപ്പോൾ, അവൻ കണ്ണ് ചിമ്മാതെ അതിലേക്ക് നോക്കി നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ പോകാം എന്ന് ആംഗ്യം കാണിച്ചു. സ്റ്റെപ്പ് ഇറങ്ങുമ്പോൾ എപ്പോഴും അവന് ചാടി ചാടി ഇറങ്ങണം, അതവന് ഭയങ്കര ഇഷ്ടമാണ്.അപ്പൊ മുഖത്ത് നല്ലൊരു ചിരിയും ഉണ്ടാകും അപ്പോൾ എന്നെ ഇറുക്കി പിടിക്കുകയും ചെയ്യും ഇതാണ് പതിവ്.



തിരികെ റൂമിലെത്തി ചായ കുടിക്കാൻ ഇരുന്നു. എനിക്ക് ദോശയും കറിയും ചായയും, മോന് ദോശയും ചായയും. അവൻ ചായ കുടിക്കുന്നതും ദോശ കഴിക്കുന്നതുമൊക്കെ ഞാൻ ഫോണിൽ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഓടിക്കളിയും ഉണ്ട്. പെട്ടെന്ന് അവൻ ആ ഗ്ലാസ് എടുത്ത് എന്റെ ചായ അതിലേക്ക് ഒഴിപ്പിച്ചു. അത് അവിടെ വെച്ചു, വീണ്ടും കളി.പിന്നെ ആ ചായ കളഞ്ഞു എന്നിട്ട് രണ്ടാമതും എന്റെ ചായ അതിലേക്ക് ഒഴിപ്പിച്ചു.അഭിപ്രായം

അവന്റെ ഓരോ കുറുമ്പ് ചായകുടി കഴിഞ്ഞപ്പോൾ അവന് കുട വേണം, പീപ്ലി ഊതണം. അതും എടുത്തു കൊടുത്തു.



മകളെ സ്കൂളിൽ വിടാൻ വേണ്ടി വീണ്ടും എഴുന്നേൽപിക്കാൻ പോയി . അവൾ എഴുന്നേൽക്കുന്നതേയില്ല. എനിക്ക് വീണ്ടും ചവിട്ട് കിട്ടി . ഞാൻ അവളോട് പറഞ്ഞു നാളെ മുതൽ 6 മണിക്ക് എഴുന്നേൽക്കണം. കുളിയൊക്കെ കഴിഞ്ഞ് പഠിക്കാൻ ഇരിക്കണം. കളിക്കാനും ഉറങ്ങാനും മാത്രം പ്രോത്സാഹനം കൊടുത്താൽ ജീവിതം അങ്ങനെ തന്നെ ആയിപ്പോകും എത്രയോ കാലമായി ഞാൻ ഇത് പറയുന്നു, ആര് കേൾക്കാൻ.


ഇനിയാണ് ട്വിസ്റ്റ്‌ 


​അങ്ങനെ ബെഡിൽ കിടക്കുമ്പോൾ ആണ് വൈഫ് വന്ന് പറഞ്ഞത് പുറത്ത് ഒരു പൂച്ച ചത്തു കിടക്കുന്നുണ്ട് നിങ്ങൾ കണ്ടിരുന്നോ അപ്പൊ ഞാൻ പറഞ്ഞു ഇല്ല എന്നാൽ ഒരു പൂച്ച ഫ്രണ്ടിൽ ചത്തു കിടക്കുന്നുണ്ട് താഴെ നിങ്ങൾ നോക്കിയില്ലേ ഞാൻ ഇല്ലാ എന്ന് പറഞ്ഞു.

ഞങ്ങളുടെ ഫ്ലാറ്റിന്റെ പരിസരത്ത് കുറെ നാടൻ പൂച്ചക്കുട്ടികളും രണ്ടുമൂന്ന് തള്ളപ്പൂച്ചകളും നടക്കാറുണ്ട്. കാണാൻ നല്ല രസമാണ് അതിന്റെ ഒത്തൊരുമ 


പിന്നെ ​കേട്ട പാതി കേൾക്കാത്ത പാതി ഞാനും മകളും കൂടി പുറത്തേക്ക് ഓടി. ചെറിയ ചാറ്റൽ മഴയുണ്ട്. പുറത്തു ചെന്നു നോക്കുമ്പോൾ ആ കാഴ്ച നെഞ്ച് തകർക്കുന്നതായിരുന്നു. ഏറ്റവും വലിയ തള്ളപ്പൂച്ച ആ പൂച്ചയുടെ അരികിൽ ഇരുന്ന് കരയുകയാണ്! ഒരു മൃഗത്തിന്റെ വിലാപം 

ആ റൂമിന്റെ ഉള്ളിലുള്ളവർ ആ പൂച്ചയെ അവിടെ നിന്നും ആട്ടി ഞാനും മകളും കുറച്ചു നേരം ആ കാഴ്ച നോക്കിനിന്നു. 

ആ തള്ളപ്പൂച്ചയുടെ കരച്ചിൽ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.



അപ്പൊ ഞാൻ ആലോചിച്ചു ആ റൂമിലുള്ള കാക്ക തന്നെ അതിനെ അവിടെ നിന്ന് മാറ്റിക്കോളും അവരുടെ റൂമിന്റെ മുന്നിൽ ആല്ലേ കാരണം അയാൾ നല്ലൊരു മനുഷ്യനാണ്.

 രണ്ടു മൂന്ന് പ്രാവശ്യം പല സാഹചര്യങ്ങളിലും എന്നെ സഹായിച്ചിട്ടുണ്ട്. 

അവരുടെ മക്കളും സൂപ്പർ ആണ്.

 ഒരു ദിവസം എന്റെ മോൾക് മാങ്ങ പെറുക്കാൻ ചെന്നപ്പോൾ എന്നെ വന്ന് സഹായിച്ചത് അവരാണ്.

 അവരുടെ മകൾ എനിക്കും കുട്ടികൾക്കും എന്നും 'ടാറ്റ' തരും, ചിരിക്കും.

ആ മകനും അങ്ങനെ തന്നെ. 

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഫാമിലി ആയിരുന്നു അത്.

 എന്നെക്കൊണ്ട് ആ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ചെയ്തേനെ...

 പക്ഷെ എന്ത് ചെയ്യാം, കയ്യിൽ കാശില്ലല്ലോ (No money...)



അപ്പോ ആ ആ കാക്ക വന്നിട്ട് പറയുകയാണ് രാത്രി ഗേറ്റ് പൂട്ടില്ല അവസാനം വന്നവർ ഗേറ്റ് പൂട്ടണ്ടേ? ഇത് ആരാ വൃത്തിയാക്കുക 

ആരും ഇല്ല ഇത് ചെയ്യാൻ

അതും പറഞ്ഞ് അയാൾ ആ ചത്ത പൂച്ചയുടെ വീഡിയോ എടുക്കാൻ തുടങ്ങി.

എന്തിനാണാവോ?

എനിക്ക് മനസ്സിലായില്ല.



​ഞാൻ അപ്പുറത്തുള്ള താത്തയോട് ചോദിച്ചു 

എന്താണ് അയാൾ ഈ പറയുന്നത്

അവർ പറഞ്ഞു 

അവർക്കിത് തന്നെയാണ് പണി

പുറത്തുള്ള കച്ചറ മൊത്തം അടിച്ചുവാരി വീഡിയോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കുക. മുകളിലുള്ളവരാണ് കച്ചറയാക്കുന്നത് എന്ന് വരുത്തിത്തീർക്കാനാണ് ഈ വീഡിയോ പിടുത്തം.



​അപ്പോ ഞാൻ പറഞ്ഞു അങ്ങനെയാണല്ലേ.

ഒരു കൈക്കോട്ട് കിട്ടുകയാണെങ്കിൽ ഞാൻ തന്നെ ഇത് ചെയ്തോളാം. എനിക്ക് ബസ്സിന്റെ ടൈം ആയി കടയിൽ പോകാൻ നേരമായി ഞങ്ങളുടെ കോട്ടേഴ്സിൽ മണ്ണ് കുത്തുന്ന സാധനമൊന്നും ഇല്ലായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി.

അപ്പോഴും അയാൾ ആ താത്തയോട് സംസാരിക്കുകയാണ്.



​താത്ത എന്നെ ചൂണ്ടി അയാളോട് പറഞ്ഞു

കുണ്ടുകുത്തണ സാധനം ഉണ്ടെങ്കിൽ അവൻ ചെയ്തോളാം

അപ്പോൾ അയാൾ പറഞ്ഞു

ഇവിടെ ആരുടെ അടുത്തും ഇല്ല.

ഇത് കുഴിച്ചിടാൻ സ്ഥലവുമില്ല.

ഇത് വല്ല പുഴയുടെ വക്കിലും കൊണ്ടുപോയി മൂടേണ്ടി വരും.



ഞാൻ അയാളോട് ഒന്നും മിണ്ടാൻ പോയില്ല.

നേരെ മുന്നിൽ വേറൊരു കോട്ടേഴ്സ് ഉണ്ട്, അവിടെ അത്യാവശ്യം സ്ഥലമുണ്ട്.

 ഞാൻ അവിടെച്ചെന്ന് ചോദിച്ചു ഇവിടെ മണ്ണ് കുത്തുന്ന സാധനം ഉണ്ടോ

അവർ പറഞ്ഞു അപ്പുറത്തുണ്ടാകുമെന്ന്. 

ഞാൻ അപ്പുറത്ത് പോയി അദ്ദേഹത്തോട് ചോദിച്ചു.

അതാ മോനെ എടുത്തോ

എന്ന് പറഞ്ഞ് അദ്ദേഹം അത് തന്നു. ഞാൻ ചോദിച്ചു

ആ പൂച്ചക്കുട്ടിയെ ആ പറമ്പിൽ കുഴിച്ചിട്ടോട്ടെ

അദ്ദേഹം ചോദിച്ചു

അവിടെ സ്ഥലമില്ലേ

ഇല്ല എന്ന് ഞാൻ പറഞ്ഞു.

എന്നാ ശരി എന്ന് അദ്ദേഹം സമ്മതിച്ചു.



​ഞാൻ ആ കൈക്കോട്ടും കൊണ്ട് ചത്ത പൂച്ചയുടെ അരികിലേക്ക് ചെന്നു. അപ്പോൾ ആ വീഡിയോ എടുത്തുകൊണ്ടിരുന്നയാൾ പറയുകയാണ് പൂച്ചയെ അങ്ങനെ കൊണ്ടുപോവല്ലേ ചാക്കിലിടൂ

ഞാൻ അയാളുടെ വാക്ക് കേൾക്കാൻ നിന്നില്ല. കാലുകൊണ്ട് ആ പൂച്ചയെ തള്ളി ഒരു കോരിയുടെ മുകളിലാക്കി. അതും തൂക്കിപ്പിടിച്ച് ആ പറമ്പിലേക്ക് നടന്നു.

കുഴി കുത്താൻ തുടങ്ങിയപ്പോൾ അയാളുടെ മകൻ എന്റെ അടുത്തേക്ക് വന്നു.

ഞാൻ എന്റെ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

മണ്ണു കുത്തി, പൂച്ചയെ അതിൽ വെച്ച്, കല്ലൊക്കെ ഇട്ട് മൂടി. ആ കോരിയും കഴുകി വൃത്തിയാക്കി അവരോട് നന്ദി പറഞ്ഞ് ഞാൻ തിരികെ നടന്നു.

ആ കുട്ടി ശരിക്കും നല്ലൊരു കുട്ടിയാണ് കേട്ടോ



​ഞാൻ മുകളിൽ എത്തിയപ്പോൾ അപ്പുറത്തെ താത്ത പറഞ്ഞു 

ഞാൻ അയാളോട് നല്ലോണം പറഞ്ഞിട്ടുണ്ട് കേട്ടോ.

ഞങ്ങളും കൂടി സഹായിച്ചു എന്ന് വരുത്താനാണ് അവർ ആ കുട്ടിയെ നിന്റെ അടുത്തേക്ക് അയച്ചത്

ഞാൻ പറഞ്ഞു

അതിലൊന്നും ഒരു കാര്യവുമില്ല താത്താ..

അപ്പോൾ അവർ വീണ്ടും പറഞ്ഞു താഴെയുള്ളവർ തന്നെയാണ് ഈ പൂച്ചകൾക്ക് നടന്ന് തിന്നാൻ കൊടുക്കാറ്

എന്നിട്ടിപ്പോൾ ഇവിടെ മൊത്തം കച്ചറയാക്കുന്നത് മുകളിലുള്ളവർ ആണെന്ന് പറയുന്നു.



​ഞാൻ ഒന്നും പറയാതെ റൂമിലേക്ക് പോയി.

അപ്പോൾ വൈഫ് ചോദിച്ചു 

നിങ്ങൾ കടയിൽ പോയില്ലേ

നടന്ന കാര്യം ഞാൻ അവളോട് പറഞ്ഞു.

കേട്ട പാടെ അവൾ എന്നോട് ചൂടായി നിങ്ങൾ എന്തിനാണ് അയാളുടെ വാക്കും കേട്ട് അത് കുഴിച്ചിടാൻ പോയത്

നിങ്ങൾ മാത്രമല്ലല്ലോ ഇവിടെ ലാസ്റ്റ് വരാറുള്ളത്

ഞാൻ ഒന്നും മിണ്ടിയില്ല

എനിക്ക് കടയിൽ പോകാൻ സമയമായിരുന്നു

അപ്പോഴാണ് അവൾ സ്കൂളിലെ ഫീസ് കൊടുക്കാൻ പൈസ ചോദിച്ചത്

അവിടെ ഇരിപ്പുണ്ട് എടുത്തോ

 എന്ന് ഞാൻ പറഞ്ഞു.

പിന്നെ കടയിൽ ഒരു 120 രൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു അതും പറഞ്ഞു.



​ഞാൻ വേഗം പുറത്തിറങ്ങി താഴെ എത്തിയപ്പോൾ മുകളിൽ നിന്ന് അവൾ ചോദിച്ചു

ഫീസ് എവിടെയാ വെച്ചത്

ഞാൻ സ്ഥലം വിളിച്ചു പറഞ്ഞു. 

പിന്നെ അവളും താത്തയും ആ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു.



​അങ്ങനെ ഞാൻ ആ കടയിലെത്തി പൈസ ചോദിച്ചു.

എത്രയായി

220 രൂപ കടക്കാരൻ പറഞ്ഞു.

അയ്യോ, ഞാൻ 120 രൂപ എന്നാണ് കേട്ടിരുന്നത്

 കയ്യിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പറഞ്ഞു

ഞാൻ 120 ആണ് കേട്ടത്

ബാക്കി ഞാൻ നാളെ തരാം

ഓ ശരി, കുഴപ്പമില്ല

എന്ന് അദ്ദേഹം പറഞ്ഞു.


​അവിടെ നിന്നും ചിക്കൻ കടയിലേക്കുള്ള യാത്ര ഞാൻ തുടർന്നു.


ഒരു സാധാരണ രാവിലെ. സ്വന്തം മകന്റെ സ്നേഹത്തിൽ തുടങ്ങി

ഒരു ജീവനോടുള്ള കടമ തീർത്ത് കയ്യിലെ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലൂടെ കടന്നുപോകുന്ന എന്റെ ജീവിതം. ഒരുപക്ഷെ ആ പൂച്ചയെ കുഴിച്ചിട്ടത് കൊണ്ട് എനിക്ക് ലാഭമൊന്നും കിട്ടിയിട്ടുണ്ടാകില്ല.

പക്ഷെ, ഒരു തള്ളപ്പൂച്ചയുടെ കരച്ചിലിന് മുന്നിൽ ഫോൺ ക്യാമറ തിരിക്കാൻ എനിക്ക് തോന്നിയില്ല. അതിനെ അന്തസ്സോടെ മണ്ണിലേക്ക് ചേർത്തുവെക്കാൻ കഴിഞ്ഞല്ലോ, ആ ഒരു സമാധാനം മാത്രം മതി എനിക്ക് 


ഇനി നിങ്ങളുടെ അഭിപ്രായം പറയുക?




Saturday, 27 June 2026

​ഇന്ന് എന്റെ ചിന്തയിൽ: മറ്റുള്ളവരെ അളക്കുന്നതിന് മുൻപ് നമ്മൾ നമ്മളിലേക്ക് നോക്കാറുണ്ടോ?

 




​നമ്മുടെയൊക്കെ ജീവിതത്തിൽ ദിവസവും എത്രയോ മനുഷ്യരെ നമ്മൾ കാണുന്നു. അതിൽ ചിലരുമായുള്ള സംഭാഷണങ്ങൾ വലിയ ചിന്തകൾക്ക് വഴിമാറാറുണ്ട്. ഇന്ന് എന്റെ ജോലിസ്ഥലത്ത് നടന്ന ഒരു ചെറിയ സംഭവമാണ് ഈ കുറിപ്പിന് ആധാരം


​ഇന്ന് കടയിൽ പതിവുപോലെ ജോലികൾ നടക്കുകയാണ്. എന്റെ മുതലാളി കയ്യിൽ ഒരു സ്വർണ്ണവള ധരിക്കാറുണ്ട്. അപ്പോഴാണ് അവിടെയൊരു വ്യക്തി വരുന്നത്. മുതലാളിയുടെ കയ്യിലെ വള കണ്ട് അയാൾ ചോദിച്ചു: "ഇതെന്താണ് കയ്യിൽ ഇട്ടിരിക്കുന്നത്?" സ്വർണ്ണവളയാണെന്ന് മറുപടി കിട്ടിയതും പുള്ളിക്കാരൻ അടുത്ത ചോദ്യവുമായെത്തി: "ഇത് ഹറാം (നിഷിദ്ധം) അല്ലേ?"


​മുതലാളി ചിരിച്ചുകൊണ്ട് പറഞ്ഞു: "നിനക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലേ?"

ഇതുകേട്ട് നിന്ന എനിക്ക് വെറുതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ ആ വന്നയാളോട് ചോദിച്ചു: "അങ്ങനെയെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ഹറാം ആയിട്ടുണ്ട്? സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഹറാം അല്ലേ? അതിൽ പെൺകുട്ടികളുടെ ഡാൻസും മറ്റു റീലുകളുമൊക്കെ വരുന്നുണ്ടല്ലോ, അതൊക്കെ കാണുന്നില്ലേ?"


​അതിന് അയാൾ നൽകിയ മറുപടി രസകരമായിരുന്നു: "ഞാൻ സോഷ്യൽ മീഡിയ വാർത്തകൾ കാണാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്!"


​തന്റെ ഭാഗം ന്യായീകരിക്കാൻ അയാൾ കണ്ടെത്തിയ വഴി അതായിരുന്നു. ഞാൻ പറഞ്ഞു: "സഹോദരാ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കാം, പക്ഷേ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ശരിയല്ല." ഒടുവിൽ പുള്ളിക്കാരൻ അവിടെനിന്ന് പോയി.


​സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് തിരയുന്നവർ


അയാൾ പോയതിനുശേഷം ഞാൻ മുതലാളിയോട് പറഞ്ഞു: "അവൻ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു, അത് ഹറാം അല്ലേ? അവന്റെ മുടി വെട്ടിയിരിക്കുന്ന സ്റ്റൈൽ, അത് ഹറാം അല്ലേ? അപ്പോൾ എല്ലാ കാര്യത്തിലും ഈ നിയമങ്ങൾ ബാധകമല്ലേ, സ്വർണ്ണത്തിന്റെ കാര്യത്തിൽ മാത്രം നോക്കിയാൽ മതിയോ?"


​"എനിക്ക് എന്തും ആകാം, മറ്റുള്ളവർക്ക് ഒന്നും ആയിക്കൂടാ" എന്ന ചിന്താഗതിയാണ് പലർക്കും. താൻ ചെയ്യുന്ന തെറ്റുകൾക്ക് വാർത്ത കാണാനാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് നൂറു ന്യായീകരണങ്ങൾ കണ്ടെത്തും. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിലേക്ക് വരുമ്പോൾ വലിയ ഉപദേശികളാവുകയും ചെയ്യും.


​ആദ്യം നമ്മൾ നന്നാവുക, എന്നിട്ട് പോരെ ഉപദേശം


ഇത് തെറ്റുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. തെറ്റുകൾ തെറ്റുകൾ തന്നെയാണ്. പക്ഷേ, മറ്റൊരാളെ ഉപദേശിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിന് മുൻപ് നമ്മൾ നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കണം. നമ്മൾ പൂർണ്ണനാണോ? നമ്മുടെ ഭാഗത്ത് തെറ്റുകളില്ലേ?


മതവും ധാർമ്മികതയുമൊക്കെ സ്വന്തം ജീവിതത്തിൽ പകർത്താനാണ്, മറ്റുള്ളവരെ വിരൽ ചൂണ്ടി കാണിക്കാനും അവരെ വിചാരണ ചെയ്യാനുമല്ല. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്, അല്ലാതെ നമുക്ക് സൗകര്യമുള്ളത് മാത്രം പാലിച്ച് ബാക്കി മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുത്



ഇതാണ് ഇന്നത്തെ എന്റെ ചിന്ത. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുമല്ലോ.







Friday, 26 June 2026

വരുംതലമുറയെങ്കിലും പഠിക്കട്ടെ; വഴിയോരങ്ങൾ ചരട്ടുകുട്ടകളല്ല! | ഒരു കടക്കാരന്റെ ചിന്തകൾ

 


​ഇന്ന് പതിവുപോലെ കടയിൽ ജോലിയിലായിരുന്നു ഞാൻ. കടയുടെ മുന്നിലെല്ലാം തൂത്തുവാരി വൃത്തിയാക്കി ഇട്ടിരിക്കുകയാണ്. അപ്പോഴാണ് ഒരു അമ്മയും മകനും സാധനം വാങ്ങാനായി വന്നത്. കുട്ടിയുടെ കയ്യിൽ കുടിച്ചുതീർത്ത ഒരു ഡ്രിങ്ക്സിന്റെ കുപ്പിയുണ്ടായിരുന്നു. സാധനം വാങ്ങി തിരിച്ചുപോകുന്നതിനിടയിൽ ആ കുട്ടി ആ കുപ്പി നേരെ ഞാൻ വൃത്തിയാക്കിയിട്ട കടയുടെ മുന്നിലേക്ക് അങ്ങോട്ട് വലിച്ചെറിഞ്ഞു.


​സത്യം പറഞ്ഞാൽ എനിക്ക് ആ കുട്ടിയോട് ഒട്ടും ദേഷ്യം തോന്നിയില്ല. കാരണം, അവൻ വളർന്നു വരുന്ന ഒരു പൈതലാണ്, കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കുന്നതേയുള്ളൂ. പക്ഷേ, എന്നെ വിഷമിപ്പിച്ചത് മറ്റൊന്നാണ്. കൂടെയുണ്ടായിരുന്ന അമ്മ അതുകണ്ടിട്ടും അവനോട്, "മോനെ, അത് അവിടെ ഇടരുത്, വൃത്തികേടാണ്" എന്ന് തിരുത്തി പറഞ്ഞു കൊടുത്തില്ല!


ഇത് ആ അമ്മയെയും മകനെയും മാത്രം കുറ്റപ്പെടുത്തി പറയുന്നതല്ല, നമ്മുടെ സമൂഹത്തിൽ പൊതുവെയുള്ള ഒരു രീതിയെക്കുറിച്ചാണ്.


തലമുറകളായി കൈമാറിവന്ന തെറ്റായ ശീലം

​കയ്യിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും മിഠായിത്തോലുകളും റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയുക എന്നത് നമ്മുടെ തലമുറയ്ക്ക് ഒരു അസുഖം പോലെ പകർന്നു കിട്ടിയ ഒരു മോശം ശീലമാണ്. സ്വന്തം വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്ന നമ്മൾ, പൊതുവഴികളിലേക്ക് എത്തുമ്പോൾ ആ വൃത്തിബോധം മറന്നുപോകുന്നു. നമ്മൾ ചെയ്യുന്നത് കണ്ടാണ് നമ്മുടെ കുട്ടികളും വളരുന്നത്

ഒരു കുട്ടി പൊതുസ്ഥലത്ത് മാലിന്യം ഇടുമ്പോൾ അത് തിരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ട്. അവിടെയാണ് നമ്മൾ പരാജയപ്പെട്ടു പോകുന്നത്.


​ഇനി വരുംതലമുറയെയെങ്കിലും കൈപിടിച്ചുയർത്തണം

നമ്മൾ വരുത്തിയ തെറ്റുകൾ നമ്മുടെ കുട്ടികളും ആവർത്തിക്കരുത്. അവരെ നല്ല ശീലങ്ങൾ പഠിപ്പിക്കേണ്ടത് വീട്ടിൽ നിന്നും തന്നെയാണ്.

​മാതൃകയാവുക: നമ്മൾ റോഡിലേക്ക് മാലിന്യം വലിച്ചെറിയാതിരുന്നാൽ മാത്രമേ കുട്ടികളും അത് പഠിക്കൂ.

പറഞ്ഞു കൊടുക്കുക: മിഠായിത്തോലോ കുപ്പിയോ കയ്യിലുണ്ടെങ്കിൽ ഒരു ഡസ്റ്റ്ബിൻ കാണുന്നത് വരെയോ, അല്ലെങ്കിൽ വീട്ടിൽ എത്തുന്നത് വരെയോ അത് ബാഗിലോ കയ്യിലോ സൂക്ഷിക്കാൻ കുട്ടികളെ ശീലിപ്പിക്കുക.

​പൊതുസ്വത്ത് നമ്മുടേതാണ്: വീട് പോലെ തന്നെ നമ്മൾ ജീവിക്കുന്ന ഈ നാടും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അവരെ ബോധ്യപ്പെടുത്തുക.

ഒരു ചിന്ത:

വഴിയോരങ്ങൾ ആരുടെയും ചരട്ടുകുട്ടകളല്ല. കടന്നുപോയ തലമുറയ്ക്ക് വന്ന തെറ്റുകൾ തിരുത്തി, വരുംതലമുറയെ എങ്കിലും ഈ മോശം ശീലങ്ങളിൽ നിന്ന് കൈപിടിച്ചുയർത്താൻ നമുക്ക് സാധിക്കണം. നാളത്തെ നല്ലൊരു നാളേക്ക് വേണ്ടി നമ്മുടെ കുട്ടികളെ ഇന്ന് തന്നെ നല്ല ശീലങ്ങൾ പഠിപ്പിച്ചു തുടങ്ങാം.

Tuesday, 23 June 2026

​⚽ ചോരതിളയ്ക്കുന്ന പോരാട്ടം! ജോർദാനെ വീഴ്ത്തി അൾജീരിയ; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ നിമിഷങ്ങൾ!

 


ഫുട്ബോൾ പ്രേമികളെ ത്രസിപ്പിച്ചുകൊണ്ട് കളിക്കളത്തിൽ വീണ്ടുമൊരു തീപ്പൊരി പോരാട്ടം! ഗൂഗിൾ ട്രെൻഡ്സിൽ ഇപ്പോൾ ലോകമെമ്പാടും ആളുകൾ തിരയുന്ന ആ മാച്ച് മറ്റൊന്നുമല്ല—ജോർദാൻ വേഴ്സസ് അൾജീരിയ പോരാട്ടം തന്നെ. ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരത്തിനൊടുവിൽ 1 - 2 എന്ന സ്കോറിന് ജോർദാനെ തകർത്ത് അൾജീരിയ വിജയം കൊയ്തിരിക്കുകയാണ്!

​💥 കളിയിലെ ആ മാസ്മരിക നിമിഷങ്ങൾ!

​തുടക്കം മുതൽ ഒടുക്കം വരെ ആവേശം അണപൊട്ടിയൊഴുകിയ മത്സരമായിരുന്നു ഇത്. ഇരു ടീമുകളും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതിയതോടെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.

​അമീൻ ഗൗരിയുടെ വില്ലൻ എൻട്രി: കളിയുടെ നിർണായക നിമിഷത്തിൽ ഇരട്ട ഗോളുകളുമായി അൾജീരിയയുടെ അമീൻ ഗൗരി (Amine Gouiri) കളം നിറഞ്ഞാടി. ജോർദാന്റെ പ്രതിരോധ നിരയെ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു ഗൗരിയുടെ ആ തകർപ്പൻ ഗോളുകൾ!

​ജോർദാന്റെ പോരാട്ടവീര്യം: തോൽവി സമ്മതിക്കാൻ തയാറാകാതെ അവസാന നിമിഷം വരെ ജോർദാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അൾജീരിയൻ കോട്ട തകർക്കാൻ അവർക്ക് ഒരൊറ്റ തവണയേ സാധിച്ചുള്ളൂ.

​📈 ഇന്റർനെറ്റിനെ പിടിച്ചുലച്ച ട്രെൻഡ്!

​ഈ മത്സരത്തിന്റെ ആവേശം വെറും കളിക്കളത്തിൽ ഒതുങ്ങിയില്ല. ചിത്രം 1000630800.jpg വ്യക്തമാക്കുന്നത് പോലെ, ഗൂഗിൾ സെർച്ചിൽ മാത്രം 100k+ (ഒരു ലക്ഷത്തിലധികം) ആളുകളാണ് ഈ ഒരൊറ്റ മത്സരത്തെക്കുറിച്ച് ലൈവായി തിരഞ്ഞുകൊണ്ടിരിക്കുന്നത്!

​മാച്ച് സമറി:

​വിജയികൾ: അൾജീരിയ (2 ഗോൾ)

​പരാജിതർ: ജോർദാൻ (1 ഗോൾ)

​ഹീറോ ഓഫ് ദി മാച്ച്: അമീൻ ഗൗരി

​ഈ തോൽവിയോടെ ജോർദാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അൾജീരിയൻ ആരാധകർ ലോകമെമ്പാടും ഈ മാസ്സ് വിജയം ആഘോഷമാക്കുമ്പോൾ, ഫുട്ബോളിൽ പ്രവചനങ്ങൾക്കപ്പുറം എന്തും സംഭവിക്കാം എന്ന് ഇത് വീണ്ടും തെളിയിക്കുന്നു!

​നിങ്ങളുടെ അഭിപ്രായത്തിൽ ഈ മത്സരത്തിൽ ജോർദാന് എവിടെയാണ് പിഴച്ചത്? അൾജീരിയയുടെ ഈ തകർപ്പൻ പ്രകടനത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ താഴെ കമന്റ് ചെയ്യൂ!

​കെട്ടുറപ്പില്ലാത്ത വാക്കുകളും തകരാത്ത പെൺകരുത്തും: ഒരു കല്യാണാലോചനയുടെ കഥ

 


നമ്മുടെ നാട്ടിൽ കല്യാണാലോചനകൾ വരുമ്പോൾ മിക്കപ്പോഴും കേൾക്കാറുള്ള ചില സ്ഥിരം പല്ലവികളുണ്ട്—"അവനെ നാട്ടിൽ എല്ലാവർക്കും അറിയാം", "അടിപൊളി സ്വഭാവമാണ്", "നിന്റെ മോൾക്ക് ഭാഗ്യമാണ്" എന്നൊക്കെ. എന്നാൽ ഈ പൊതിഞ്ഞു സൂക്ഷിച്ച 'ഭാഗ്യ'ങ്ങൾക്ക് പിന്നിൽ എത്ര വലിയ ചതിക്കുഴികളാണ് ഒളിച്ചിരിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നത് വൈകിയാണ്. എന്റെ അയൽപക്കത്തെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അടുത്തിടെയുണ്ടായ ഒരു സംഭവം, കണ്ണുതുറപ്പിക്കുന്ന ഒരു വലിയ പാഠമാണ്.

​കള്ളങ്ങളിൽ തുടങ്ങിയ ആലോചന

​ചെക്കന് 25 വയസ്സേ ഉള്ളൂ എന്ന് പറഞ്ഞാണ് അവർ ആലോചനയുമായി വന്നത്. എന്നാൽ അന്വേഷിച്ചപ്പോൾ സത്യം പുറത്തുവന്നു—അവന് 28 വയസ്സുണ്ട്! പ്രായത്തിൽ തുടങ്ങിയ ആ കള്ളം അവിടെയൊന്നും അവസാനിച്ചില്ല.

​"നാട്ടുകാർക്കെല്ലാം പ്രിയങ്കരനാണ്" എന്ന് പറഞ്ഞ ചെക്കനെ സത്യത്തിൽ പുറത്താരും കാണാറുപോലുമില്ലായിരുന്നു. വീടിന് പുറത്തിറങ്ങാത്ത, ആരോടും ഇടപഴകാത്ത ഒരാൾ. നിക്കാഹ് പോലും കഴിയാതെ, വെറുമൊരു വാക്കുറുപ്പീരിന്റെ പുറത്ത് അവൻ ആ കുട്ടിയോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നത്.

​മാനസിക പീഡനവും 'സൈക്കോ' സ്വഭാവവും

​കല്യാണം ഉറപ്പിച്ച പെൺകുട്ടിയോട് ഒരു പ്രതിശ്രുത വരൻ സംസാരിക്കേണ്ടത് സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ്. എന്നാൽ ഇവിടെ നടന്നത് മറിച്ചായിരുന്നു.

​പഠനം മുടക്കാനുള്ള ശ്രമം: "കല്യാണം കഴിഞ്ഞാൽ പിന്നെ പഠിക്കാനോ ചിലവിനോ പൈസ ചോദിക്കരുത്, ഒരുമിച്ച് ചോറുണ്ണാമെന്ന് വിചാരിക്കണ്ട" എന്നൊക്കെയായിരുന്നു അവന്റെ ഭീഷണി.

​സ്വാതന്ത്ര്യം നിഷേധിക്കൽ: ഒന്നിനും സമ്മതിക്കാതെ, പെൺകുട്ടിയുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള പെരുമാറ്റം.

​നിയന്ത്രണങ്ങൾ: നീ കല്യാണം കഴിഞ്ഞാൽ 'ലോക്ക്' ആകും എന്ന് പറഞ്ഞ് മാനസികമായി തളർത്താൻ അവൻ ശ്രമിച്ചു.

​ഒരു സൈക്കോയെപ്പോലെയുള്ള അവന്റെ സംസാരം കേട്ട് ആ കുട്ടി ആദ്യം ഭയന്നുപോയി. ഉമ്മച്ചിയെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി അവൾ എല്ലാം ഉള്ളിലൊതുക്കി മിണ്ടാതിരുന്നു. അവളുടെ മുഖത്തെ ആ സങ്കടം എനിക്കും തോന്നിയിരുന്നു, പക്ഷേ അന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞിരുന്നില്ല.

​അമ്മയുടെയും കുടുംബത്തിന്റെയും കരുത്ത്!

​അനിയത്തിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അവൾ സത്യം തുറന്നുപറഞ്ഞു. അവൻ അയച്ച വോയിസ് റെക്കോർഡുകൾ അമ്മയുടെ സഹോദരനെ കേൾപ്പിച്ചപ്പോൾ അവരും ഒറ്റസ്വരത്തിൽ പറഞ്ഞു: "ഈ ബന്ധം വേണ്ട!"

​പിന്നീട് ആ അമ്മ കാണിച്ച ധൈര്യമാണ് ഈ കഥയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അവന്റെ ഫോൺ കോൾ ലൗഡ് സ്പീക്കറിലിട്ട് അവർ അവനോട് പറഞ്ഞു:

​"പൊന്നുമോനെ, നിന്നെ കണ്ടിട്ടല്ല ഞങ്ങൾ ഇവളെ വളർത്തിയത്. ഇവളുടെ തന്തയും തള്ളയും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ പഠിപ്പിക്കും. നീ ഇനി ഈ ഫോണിലേക്ക് വിളിക്കേണ്ട!"

​അവിടെയും തീർന്നില്ല, അവന്റെ അമ്മയെ വിളിച്ച് അവർ കൃത്യമായി മറുപടി നൽകി: "നിങ്ങൾ ഇങ്ങോട്ട് വന്ന് ആലോചിച്ചതാണ്, ഞങ്ങൾ അങ്ങോട്ട് വന്നതല്ല. നിങ്ങളെ മകൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നാൽ നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സ കൊടുക്ക്."

​ഇന്ന് അവൾ പറക്കുകയാണ്, സ്വന്തം ചിറകുകളിൽ!

​ഒരു ദുരന്താമായി മാറുമായിരുന്ന വിവാഹബന്ധത്തിൽ നിന്നും കൃത്യസമയത്ത് രക്ഷപെട്ട ആ പെൺകുട്ടി ഇന്ന് എയർപോർട്ട് മാനേജ്മെന്റ് പഠിക്കാൻ പോവുകയാണ്. ഇന്ന് അവളുടെ മുഖത്ത് പഴയ ആ സങ്കടമില്ല, പകരം തിളക്കമാർന്ന ഒരു ചിരിയുണ്ട്. സന്തോഷമുണ്ട്.

​ഈ സംഭവത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ടത്:

കല്യാണം ഉറപ്പിച്ചു കഴിഞ്ഞാലും, പങ്കാളിയുടെ സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ പെൺകുട്ടികൾ അത് തുറന്നുപറയാൻ മടിക്കരുത്. മാതാപിതാക്കൾ മക്കളെ വിശ്വസിക്കുകയും അവർക്ക് പിന്തുണ നൽകുകയും വേണം. ഒരു തെറ്റായ ജീവിതത്തിലേക്ക് ഇറങ്ങിക്കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ധൈര്യത്തോടെ ആ ബന്ധം വേണ്ടെന്ന് വെക്കുന്നത്!

​തക്കസമയത്ത് ബുദ്ധിയും ധൈര്യവും കാണിച്ച ആ കുടുംബത്തിനും, പുതിയ സ്വപ്നങ്ങളിലേക്ക് ചിറകുവിടർത്തുന്ന ആ മിടുക്കി കുട്ടിക്കും എല്ലാവിധ ആശംസകളും!

Monday, 22 June 2026

​ശബരിമലയിൽ ഇനി 'AI' കാവൽ; ജനത്തിരക്ക് നിയന്ത്രിക്കാൻ ഡ്രോണുകളും അത്യാധുനിക സാങ്കേതികവിദ്യയും വരുന്നു!

 

ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് അനുഭവപ്പെടാറുള്ള കടുത്ത ജനത്തിരക്കിന് ശാശ്വത പരിഹാരവുമായി ഡിജിറ്റൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് കൃത്യമായി നിയന്ത്രിക്കുന്നതിനുമായി ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഡ്രോണുകളും ഉപയോഗിക്കാനാണ് തീരുമാനം.

​ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് അനുസരിച്ച്, പോലീസിനും ദേവസ്വം ബോർഡിനും ഒരുപോലെ സഹായകരമാകുന്ന രീതിയിലാണ് ഈ ആധുനിക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.

​എങ്ങനെയാണ് AI ശബരിമലയിൽ പ്രവർത്തിക്കുക?

​മുൻകൂട്ടിയുള്ള തിരക്ക് പ്രവചനം (Predictive Systems): ഏതൊക്കെ സമയങ്ങളിലാണ് പമ്പയിലും സന്നിധാനത്തും കൂടുതൽ തി


രക്ക് വരാൻ സാധ്യതയെന്ന് മുൻകൂട്ടി പ്രവചിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഇത് വഴി പോലീസിന് കൃത്യമായ ആസൂത്രണത്തോടെ ഭക്തരെ കടത്തിവിടാം.

​ഡ്രോൺ നിരീക്ഷണം: പരമ്പരാഗത സുരക്ഷാ ക്യാമറകൾക്ക് പുറമെ, കാട്ടുവഴികളും വലിയ ക്യൂവിലുള്ള തിരക്കുകളും കൃത്യമായി നിരീക്ഷിക്കാൻ ആകാശത്തുനിന്നുള്ള ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും.

​വരുമാനവും സേവനങ്ങളും സുതാര്യമാക്കും: ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സഹായം എത്തിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ ഏകോപിപ്പിക്കും.

​കേരളത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് പുറമെ മറ്റ് അയൽസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ശബരിമലയിൽ ഈ AI പരിഷ്കാരം വലിയൊരു മാറ്റമായിരിക്കും ഉണ്ടാക്കുക.

​ആശുപത്രി വരാന്തകളിലെ ‘ക്യൂ’ വിശേഷങ്ങളും നമ്മൾ ശീലിച്ച മൗനങ്ങളും

 



ഒരു ഗവൺമെന്റ് ആശുപത്രിയിൽ പോയിട്ടുള്ള ആർക്കും അവിടുത്തെ നീണ്ട ക്യൂവിലുള്ള കാത്തുനിൽപ്പ് ഒരു പുതിയ അനുഭവമായിരിക്കില്ല. എന്നാൽ, കഴിഞ്ഞ ദിവസം മകളുടെ അലർജിക്ക് മരുന്ന് വാങ്ങാൻ വേണ്ടി ഹോസ്പിറ്റലിലെ ഫാർമസിക്ക് മുന്നിൽ നിന്നപ്പോൾ കണ്ട ചില കാഴ്ചകളും ഉണ്ടായ ചില തർക്കങ്ങളും എന്നെ കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചത്.

​ഫാർമസിക്ക് മുന്നിൽ പാമ്പുപോലെ നീണ്ടുകിടക്കുന്ന വരി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികളും, പ്രായമായ മുത്തശ്ശന്മാരും മുത്തശ്ശിമാരുമൊക്കെ ആ വരിയിൽ ഒരടി മുന്നോട്ട് നീങ്ങാൻ വേണ്ടി കഷ്ടപ്പെടുന്നത് കാണാമായിരുന്നു. ഇവിടെയാണ് നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയുള്ളത്—അവിടെ ഒട്ടനവധി മരുന്ന് വിതരണ കൗണ്ടറുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്! വെറും രണ്ട് കൗണ്ടറുകളിലൂടെ മാത്രമാണ് നൂറുകണക്കിന് ആളുകൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്.

​"ഇത്രയും കൗണ്ടറുകൾ ഇവിടെ കാലിയായി കിടക്കുന്നുണ്ടല്ലോ, ഇതിലൊക്കെ ആളുകളെ ഇരുത്തി മരുന്ന് കൊടുത്താൽ ഈ ജനങ്ങളുടെ ബുദ്ധിമുട്ട് വേഗം തീരുമായിരുന്നില്ലേ?"

​എന്റെ തൊട്ടടുത്തുനിന്ന ആളോട് ഞാൻ സ്വാഭാവികമായും ഈ ചോദ്യം ചോദിച്ചുപോയി. കാരണം, പ്രായമായവർ നിൽക്കാൻ പോലും വയ്യാതെ ചുമരിലേക്ക് ചാരി നിൽക്കുന്ന കാഴ്ച അത്രമേൽ സങ്കടകരമായിരുന്നു. എന്നാൽ കേട്ടുനിന്നയാൾ ഒരു ചെറുപുഞ്ചിരിയോടെ മൗനം പാലിക്കുകയേ ചെയ്തുള്ളൂ. നമ്മൾ ജനങ്ങൾ എത്രത്തോളം ഈ വ്യവസ്ഥിതിയോട് പൊരുത്തപ്പെട്ടുപോയി എന്നതിന്റെ തെളിവായിരുന്നു ആ മൗനം.

​പക്ഷേ, എല്ലാവരും അങ്ങനെ മൗനം പാലിക്കാൻ തയ്യാറായിരുന്നില്ല. ക്യൂ ഫ്രണ്ടിൽ എത്തിയപ്പോൾ അവിടെ നിന്നിരുന്ന ചില പ്രായമായ ചേട്ടന്മാർ ഈ താമസം കണ്ട് ചോദ്യം ചെയ്യാനും ഒച്ചയിടാനും തുടങ്ങി. അവർക്ക് നിൽക്കാൻ വയ്യാത്തതിന്റെയും, സിസ്റ്റത്തിന്റെ പരാജയത്തോടുള്ളതുമായ ദേഷ്യമായിരുന്നു അത്.

​പെട്ടെന്നാണ് പുറകിൽ നിന്ന് മറ്റൊരാളുടെ ശബ്ദം ഉയർന്നത്: "ഒന്ന് മിണ്ടാതിരുന്നൂടെ?"

​ആ ചോദ്യം കേട്ടതും പ്രതികരിച്ച ചേട്ടൻ നൽകിയ മറുപടി വളരെ കൃത്യമായിരുന്നു: "ഇങ്ങനെ മിണ്ടാതിരുന്നത് കൊണ്ടാണ് നമ്മൾ ജനങ്ങൾ ഇപ്പോഴും ഈ ദുരിതം അനുഭവിക്കുന്നത്. ജനങ്ങൾ പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കണം!"

​അതോടെ അവിടെ വലിയൊരു വാക്ക് തർക്കമായി. നിശ്ശബ്ദരായി സഹിക്കാൻ തയാറായവരും, ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള തർക്കം. പ്രായമായവർ അനുഭവിക്കുന്ന ആ ബുദ്ധിമുട്ട് നേരിട്ട് കണ്ടതുകൊണ്ട് എനിക്കും അവിടെ മിണ്ടാതിരിക്കാൻ തോന്നിയില്ല, ഞാനും ആ ചർച്ചയിൽ പങ്കുചേർന്നു.

​നമ്മൾ ചിന്തിക്കേണ്ടത്:

​ചോദ്യം ചെയ്യൽ കുറ്റമാണോ?

നമ്മൾ കൃത്യമായി നികുതി അടയ്ക്കുന്ന പൗരന്മാരാണ്. ഒരു ഗവൺമെന്റ് സംവിധാനത്തിൽ നിന്ന് മാന്യമായ സേവനം ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുമ്പോൾ, കൗണ്ടറുകൾ കാലിയായി ഇട്ടിരിക്കുന്നത് കാണുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നത് ഒരു കുറ്റമല്ല, മറിച്ച് പൗരബോധമാണ്.

​ആർക്കുവേണ്ടിയാണ് നമ്മൾ മിണ്ടാതിരിക്കുന്നത്?

"പ്രശ്നമുണ്ടാക്കാതെ മിണ്ടാതെ നിൽക്കൂ" എന്ന് പറയുന്നവർ യഥാർത്ഥത്തിൽ വ്യവസ്ഥിതിയുടെ പോരായ്മകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ഇന്ന് ഒച്ചവെച്ച ആ പ്രായമായ മനുഷ്യർ കാരണമായിരിക്കും നാളെ അവിടെ പുതിയൊരു കൗണ്ടർ കൂടി തുറക്കാൻ അധികൃതർ നിർബന്ധിതരാകുന്നത്.

​മാനുഷിക പരിഗണന എവിടെ?

നടക്കാൻ വയ്യാത്തവർക്കും, പ്രായമായവർക്കും മരുന്ന് വാങ്ങാൻ പ്രത്യേക ക്യൂവോ അല്ലെങ്കിൽ വേഗത്തിൽ മരുന്ന് നൽകാനുള്ള ക്രമീകരണമോ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

​ആശുപത്രികളിൽ ജനങ്ങൾ വരുന്നത് സന്തോഷം കൊണ്ടല്ല, കഷ്ടപ്പാട് കൊണ്ടാണ്. അവിടെ ലഭിക്കുന്ന ഓരോ മിനിറ്റിലെയും താമസം അവരുടെ വേദന ഇരട്ടിയാക്കുകയേ ഉള്ളൂ. പ്രതികരിക്കുന്നവരെ തരംതാഴ്ത്തി കാണാതെ, അവർ ഉന്നയിക്കുന്ന ആവശ്യങ്ങളിലെ ന്യായത്തെ പിന്തുണയ്ക്കാൻ നമ്മൾ ശീലിക്കേണ്ടതുണ്ട്. കാരണം, മാറ്റങ്ങൾ ഉണ്ടാകുന്നത് മൗനങ്ങളിൽ നിന്നല്ല, ന്യായമായ ചോദ്യങ്ങളിൽ നിന്നാണ്.

​നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക.

രാവിലെ ജോലിക്ക് പോകുന്നതിനു മുന്നേ എന്റെ കനോടൊപ്പമുള്ള ഒരു സുന്ദരമായ നിമിഷം

  ഇന്ന് രാവിലെ തന്നെ കണ്ണ് തുറന്നത് എന്റെ രണ്ടു വയസ്സുകാരൻ മകന്റെ കരച്ചിലും വാശിയും കേട്ടുകൊണ്ടാണ്.അപ്പൊ തന്നെ ഞാൻ എഴുന്നേറ്റു ഞാൻ എഴുന്നേൽ...